Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 14, 2007

പ്രവാസികളുടെ തിരോധാനം

പ്രവാസികളുടെ തിരോധാനം
ഇസ്ളാമാബാദിലെ ലാല്‍ മസ്ജിദില്‍ പാക്‌ സൈന്യം നടത്തിയ കൂട്ടക്കുരുതി അനിവാര്യമെന്നു തന്നെയാണ്‌ പ്രസിഡണ്റ്റ്‌ പര്‍വേസ്‌ മുഷറഫിനെ പോലെ പാക്കധീന കശ്മീരില്‍നിന്നുള്ള പ്രവാസി വസീമിണ്റ്റേയും അഭിപ്രായം. പാക്കിസ്ഥാനിലെ എല്ലാ ഭീകരന്‍മാരെയും കൊലപ്പെടുത്തിയാലേ രാജ്യത്തിനു സ്വസ്ഥതുയുണ്ടാകൂ എന്നും ജിദ്ദയില്‍ ടാക്സി ഡ്രൈവറായ അദ്ദേഹം കരുതുന്നു. മദ്രസയില്‍ പഠിക്കാന്‍ പോയി കാണാതായ മക്കള്‍ക്ക്‌ വേണ്ടി ആശുപത്രികളില്‍ കയറിയിറങ്ങുന്ന രക്ഷിതാക്കളുടെ വിലാപം വസീമിനെ സ്വാധീനിച്ചിട്ടേയില്ല. കൂടുതല്‍ സംസാരിച്ചപ്പോഴാണ്‌ വസീമും സ്വന്തം കുടുംബത്തെ സംബന്ധിച്ചിടത്തോളം തിരോധാനം ചെയ്യപ്പെട്ട ഒരു പ്രവാസിയാണെന്ന്‌ മനസ്സിലായത്‌. നാല്‌ വര്‍ഷമായി സൌദിയില്‍ ജോലി ചെയ്യുന്ന വസീം കുടുംബവുമായി ബന്ധം പുലര്‍ത്താറില്ല. കശ്മീരികളുടെ സ്വാതന്ത്യ്ര പോരാട്ടത്തോടും ഇദ്ദേഹത്തിനു മതിപ്പില്ല. എന്തു കൊണ്ടു കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്ന ചോദ്യത്തിന്‌ ബാപ്പയും ഉമ്മയും സഹോദരന്‍മാരും നാട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു മറുപടി. വിവാഹം കഴിച്ചിട്ടില്ലെന്നു കൂടി പറഞ്ഞപ്പോള്‍ ഇത്രയും പ്രായമായിട്ടും എന്തേ കുടുംബ ജീവിതം തുടങ്ങുന്നില്ലെന്ന ചോദ്യത്തിന്‌ തന്നെ കണ്ടാല്‍ ൪൫ തോന്നുമെങ്കിലും തനിക്ക്‌ ൩൫ വയസ്സേ പ്രായമായിട്ടുള്ളൂ എന്ന മുഖവുരയോടെയായിരുന്നു വസീമിണ്റ്റെ മറുപടി. പ്രവാസികള്‍ക്ക്‌ വേഗം പ്രായമേറുമെന്ന പൊതു തത്ത്വവും. അനുജന്‍മാര്‍ വിവാഹത്തിനു ധൃതി കൂട്ടുന്നുണ്ടെന്നും താന്‍ ഒഴിഞ്ഞു മാറുകയാണ്‌ എന്നു കൂടി പറഞ്ഞ വസീം അവസാനമാണ്‌ കുടുംബവുമായി ബന്ധം പുലര്‍ത്താതിരിക്കാനുള്ള രഹസ്യം വെളിപ്പെടുത്തിയത്‌. അവരൊന്നും അറിയാതെ ഇവിടെ ഒരു ശ്രീലങ്കക്കാരിയെ ഒരു വര്‍ഷം മുമ്പ്‌ താന്‍ വിവാഹം ചെയ്തുവെന്നും ഇപ്പോള്‍ സുഖമായി കഴിയുന്നുവെന്നും വസീം പറഞ്ഞു. ഭാര്യ, സൌദി വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുന്നുവെന്നും അവരുടെ സ്പോണ്‍സറാണ്‌ വിവാഹത്തിന്‌ എല്ലാ ഒത്താശയും ചെയ്തുതന്നതെന്നും വസീം തുടര്‍ന്നു. ആഴ്ചയില്‍ സൌദി വീട്ടില്‍ പോയി തങ്ങുകയാണ്‌ പതിവ്‌. ഇതൊക്കെ കേട്ടപ്പോള്‍, ആദ്യം ഈ വര്‍ഷമെങ്കിലും വീട്ടില്‍ പോകണമെന്ന്‌ വസീമിനോട്‌ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഞാന്‍ ഇനി മറ്റൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കരുതെന്നാണ്‌ ഒടുവില്‍ പറഞ്ഞത്‌. തല്‍ക്കാലം നാടും കുടുംബവും മറന്നെങ്കിലും കാറില്‍ കളഞ്ഞുകിട്ടിയ റീ എന്‍ട്രി അടിച്ച പാസ്പോര്‍ട്ടിണ്റ്റെ മലയാളി ഉടമയെ കണ്ടെത്താന്‍ വസീം കാണിച്ച സന്‍മനസ്സ്‌ മാതൃകാപരമായിരുന്നു. ഉമ്മക്ക്‌ അസുഖം ബാധിച്ചതിനെ തുടര്‍ന്ന്‌ അടിയന്തിരമായി നാട്ടില്‍ പോകാന്‍ തയാറെടുത്ത മലയാളിയുടെ പാസ്പോര്‍ട്ടാണ്‌ റീ എന്‍ട്രിക്ക്‌ കൊണ്ടുപോയ ആള്‍ വസീമിണ്റ്റെ കാറില്‍ കളഞ്ഞു പോയത്‌. കാണുന്ന മലയാളികളോടും കടകളിലുമൊക്കെ പറഞ്ഞാണ്‌ അവസാനം പാസ്പോര്‍ട്ടിണ്റ്റെ ഉടമ വസീമിനെ ബന്ധപ്പെട്ടത്‌. ജിദ്ദയിലെ ഒരു ഔഷധ വിതരണ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി നല്‍കിയ ൫൦൦ റിയാല്‍ താങ്കളുടെ മാതാവിന്‌ വേഗം സുഖമാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്‌ തിരിക നല്‍കിയെന്നും വസീം പറഞ്ഞു. ആ മലയാളി ഉദ്യോഗസ്ഥന്‍ ഇപ്പോഴും ബന്ധപ്പെടാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ ആദ്യം ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട്‌ തണ്റ്റെ മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു മറുപടി. വിസയില്ലാതെയും ജോലിയില്ലാതെയും കഷ്ടപ്പെടുന്നതുമൂലം നാടുമായി ബന്ധപ്പെടാന്‍ കഴിയാത്തവരെ ധാരാളം കാണുമെങ്കിലും വസീമിനെ പോലെ 'തിരോധാനം' ചെയ്യപ്പെട്ടവരും പ്രവാസ ലോകത്ത്‌ ധാരാളമാണ്‌. നാട്ടില്‍ ഭാര്യ ഉള്ളവരും ഇല്ലാത്തവരുമായ ധാരാളം പ്രവാസികള്‍ ഇവിടെ വിദേശികളെ വിവാഹം ചെയ്ത്‌ കഴിയുന്നുണ്ട്‌. ഇത്തരത്തിലുള്ള നിരവധി പേരുടെ കഥകള്‍ നജ്‌റാനില്‍ കോടതി ട്രാന്‍സ്ളേറ്ററും ഇസ്ളാഹി സെണ്റ്റര്‍ പ്രവര്‍ത്തകനുമായ അബ്ദുല്‍ലത്തീഫ്‌ പറഞ്ഞു. ഇങ്ങനെ വിവാഹത്തിനുവേണ്ടി മതം മാറുന്ന വിദേശികളില്‍ പലരും സ്വന്തം നാട്ടുകാരില്‍നിന്ന്‌ അത്‌ സമര്‍ഥമായി മറച്ചുവെക്കാറാണ്‌ പതിവ്‌. രണ്ടാം വിവാഹത്തിനുള്ള പരസ്യത്തില്‍ മതം മാറുന്നവര്‍ക്ക്‌ മുന്‍ഗണനെയന്നു കൂടി ചേര്‍ത്ത മലായളിയോട്‌ അക്കാര്യത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അതാണ്‌ ലഭിക്കാന്‍ എളുപ്പമെന്നായിരുന്നു മറുപടി. അദ്ദേഹം പറഞ്ഞതു തന്നെയായിരുന്നു ശരി. അഭുതപൂര്‍വമായ പ്രതികരണമായിരുന്നു അദ്ദേഹത്തിണ്റ്റെ പരസ്യത്തിന്‌. സാമ്പത്തിക ബാധ്യതകള്‍ ഏല്‍ക്കേണ്ടതില്ലാത്ത മിസ്‌യാര്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട്‌ അതിണ്റ്റെ വിശദാംശങ്ങള്‍ തേടുന്ന മലയാളികളടക്കമുള്ള പ്രവാസികളും ധാരാളം. വളരെ അത്യാവശ്യമാണെന്നും മിസ്‌യാര്‍ തരപ്പെടുത്തിക്കൊടുക്കുന്ന ഏജണ്റ്റിണ്റ്റെ ഫോണ്‍ നമ്പര്‍ വേണമെന്നും പറഞ്ഞ്‌ ഈയിടെ ഒരു മലയാളി പത്രം ഓഫീസിലേക്ക്‌ വിളിച്ചു. അത്യാവശ്യത്തെ കുറിച്ച്‌ അയാള്‍ വെളിപ്പെടുത്തിയില്ലെങ്കിലും മിസ്‌യാര്‍ വെബ്‌ സൈറ്റിണ്റ്റെ വിലാസം കൊണ്ട്‌ തൃപ്തിപ്പെട്ടു. -------
കന്യകാത്വത്തിണ്റ്റെ വില 10000 പൌണ്ട്‌
സര്‍വകലാശാലയിലെ പഠനത്തിനുള്ള ഫീസ്‌ കണ്ടെത്താന്‍ 18വയസ്സായ ബ്രിട്ടീഷ്‌ പെണ്‍കുട്ടി കന്യകാത്വം വില്‍ക്കാനുണ്ടെന്ന്‌ വെബ്സൈറ്റില്‍ പരസ്യം ചെയ്തു. 10000പൌണ്ടിനു കന്യകാത്വം വില്‍ക്കാനുണ്ടെന്ന തലക്കെട്ടിലാണ്‌ വേശ്യകള്‍ക്കായുള്ള വെബ്‌ സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിച്ചത്‌. സാല്‍ഫോര്‍ഡ്‌ യൂനിവേഴ്സിറ്റിയില്‍ ഫിസിക്സ്‌ പഠിക്കാന്‍ ട്യൂഷന്‍ ഫീസിനും ഹോസ്റ്റല്‍ ഫീസിനുമായി 20,000 പൌണ്ട്‌ വേണം. മറ്റു ജോലി ചെയ്തിട്ടും തുക തികയാത്തതിനാലാണ്‌ പെണ്‍കുട്ടി ഇതിനു തുനിഞ്ഞതെന്ന്‌ പരസ്യം കണ്ട്‌ ആവശ്യക്കാരനെന്ന്‌ നടിച്ച്‌ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മെല്‍റ്റാ സ്റ്റാറിലെ ഒരു പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. പരസ്യത്തെ തുടര്‍ന്ന്‌ ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. പത്രക്കാരനാണെന്ന്‌ വെളിപ്പെടുത്താതെ പല കാര്യങ്ങളും ചോദിച്ചു തുടങ്ങിയപ്പോള്‍ ഡിസ്കൌണ്ടിനുവേണ്ടിയാണോയെന്ന്‌ പെണ്‍കുട്ടി അത്ഭുതംകൂറിയത്രെ. യഥാര്‍ഥത്തില്‍ കന്യകയാണോ അതേ വേശ്യയുടെ തട്ടിപ്പ്‌ പരസ്യമാണോ എന്നു ചോദിച്ചപ്പോള്‍ അവള്‍ രോഷംകൊണ്ടുവെന്നും പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. തുക റൊക്കം നല്‍കണമെന്നും ഗര്‍ഭനിരോധ ഉറ ധരിക്കണമെന്നുമായിരുന്നു പെണ്‍കുട്ടി മുന്നോട്ട്‌ വെച്ച ഉപാധികള്‍. നിരക്ക്‌ കുറക്കാന്‍ വീണ്ടും ടെക്സ്റ്റ്‌ മെസേജ്‌ അയച്ചപ്പോള്‍ പത്തില്‍ ഒട്ടു കുറയുന്നില്ലെന്നായിരുന്നുവത്രെ മറുപടി. മറ്റു പ്രസിദ്ധീകരണമായ ദ പീപ്പിള്‍ ബന്ധപ്പെട്ടപ്പോള്‍ ഇടപാട്‌ ഉറപ്പിച്ചുവെന്നും റൊക്കം തുക കിട്ടിയെന്നും ദിവസം നിശ്ചയിച്ചുവെന്നുമാണത്രെ പെണ്‍കുട്ടി പ്രതികരിച്ചത്‌. മനുഷ്യക്കടത്തും വില്‍പനയും നാം കേരളീയര്‍ക്ക്‌ സുപരിചിതമായി മാറിയിട്ടുണ്ടെങ്കിലും പഠനത്തിനും വില കൂടുന്ന പുതിയ പശ്ചാത്തലത്തില്‍ ഇക്കഥ കൂടി ദുരന്തത്തെക്കുറിച്ചുള്ള ഒരു ചൂണ്ടുപലകയാകുന്നു.

2 comments:

കരീം മാഷ്‌ said...

അഷ്‌‌റഫിന്റെ ബ്ലോഗ് ആദ്യമായിട്ടാണു കാണുന്നത്.
ഇന്‍ഫൊമേറ്റീവ്.
കൂടുതല്‍ വായിക്കാനിതു വഴി വരാം.
മലയാളം ന്യൂസിലെ മുസാഫിര്‍ ഞാനിഷ്ടപ്പെടുന്ന എന്റെ നാട്ടുകാരന്‍ (അറിയുമോ?)

kichu / കിച്ചു said...

അഷ്റഫ്..

ഈ ലോകത്തിന്റെയും ലോകരുടെയും പോക്കുകണ്ട് കണ്ണുമിഴിച്ചിരിക്കാനേ കഴിയൂ.......

പല ജനം പലവിധം....

Related Posts Plugin for WordPress, Blogger...