Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label election. Show all posts
Showing posts with label election. Show all posts

April 3, 2011

മില്‍മക്കൊരു ബദല്‍ സൗദിയ

പരസ്പരം കടിച്ചുകീറാന്‍ പുറപ്പെട്ടവരാണോ ഈ ഇരിക്കുന്നതെന്ന് ആരും സംശയിച്ചുപോകും.
തുല്യദുഃഖിതരായി, ഇടക്കിടെ വാച്ച് നോക്കി, അക്ഷമരായി കാത്തിരിക്കുന്നവര്‍.
ഒരുമയോടെയുള്ള ഈ ഇരിപ്പ് പക്ഷേ, നയനാനന്ദകരം തന്നെ. നാട്ടിലെത്തി വോട്ടു പിടിക്കാന്‍ കരുതിവെച്ചിരിക്കുന്ന അരിയും ഐസ്ക്രീമുമൊക്കെ വിസ്്മരിച്ചുകൊണ്ടുള്ള സൗഹൃദം. ഇപ്പോള്‍ പരിഭവങ്ങളൊക്കെയും ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എയര്‍ ഇന്ത്യയുടെ കൊടും ചതി.
വേണ്ടത്ര അറ്റകുറ്റപ്പണി നടത്താത്ത വിമാനങ്ങളും താളം തെറ്റിയ സര്‍വീസുകളും മുഖമുദ്രയാക്കിയ എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊലച്ചതി ഒട്ടും പുതുമയുള്ളതല്ല. പ്രവാസ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരനുഭവത്തിനു സാക്ഷിയാകാത്ത ഒറ്റ പ്രവാസിയും ഉണ്ടാകുകയുമില്ല.
വിശാലമായ വിമാനത്താവളത്തില്‍ ഇപ്പോള്‍ ശപിച്ചു കഴിയുന്നവര്‍ സാധാരണക്കാരല്ല. സാധാരണ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സമീപിക്കേണ്ടവര്‍. മന്ത്രിമാരെ പോലും വിളിച്ച് വിമാനം ഏര്‍പ്പെടുത്താന്‍ കഴിവുള്ളവര്‍.
വിമാനം മാത്രമല്ല, പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. പലതും നാട്ടില്‍ ഭരിക്കുന്ന നേതാക്കളുടെ സമ്മര്‍ദമുണ്ടായാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍. പക്ഷേ, കക്ഷിരാഷ്ട്രീയം പ്രവാസികളെയും വിഴുങ്ങിയപ്പോള്‍ ഐക്യം അസ്തമിക്കുകയും കാലുഷ്യങ്ങള്‍ ബാക്കിയാവുകയും ചെയ്തു.
സ്വന്തം സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താനാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടേയും സജീവ പ്രവര്‍ത്തകരുടേയും നാട്ടിലേക്കുള്ള യാത്ര. എല്ലാ പാര്‍ട്ടികളും പ്രവാസി സഹായം വാഗ്ദാനം ചെയ്തുകൊണ്ട് പ്രവര്‍ത്തകരെ നാട്ടിലയച്ചിട്ടുണ്ട്. ചിലരൊക്കെ പോകാനിരിക്കുന്നു.
ആരൊക്കെയാണ് പാര്‍ട്ടി ചെലവില്‍ നാട്ടിലേക്ക് പോയിരിക്കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്താറില്ല. അതിന്റെ പേരില്‍ മറ്റൊരു ചേരിപ്പോര് സഹിക്കാന്‍ ഒറ്റ പ്രവാസി സംഘടനക്കും കെല്‍പില്ല താനും.
അങ്ങനെയങ്ങ് തീര്‍ത്തു പറയാന്‍ വരട്ടെ.
ഇലക്്ഷന്‍ പ്രചാരണത്തിനായി നാട്ടിലയച്ച പ്രവര്‍ത്തകരുടെ എണ്ണം പരസ്യമാക്കുന്നവരുമുണ്ട്.
ആരാണെന്ന് ഊഹിക്കാനൊന്നുമില്ല. വരുംവരായ്കകള്‍ ചിന്തിക്കാതെ, സമയനഷ്ടം ഒഴിവാക്കാന്‍ കേരളത്തില്‍ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്്ത ദേശീയ ഭരണകക്ഷി തന്നെ. ദമാമില്‍നിന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ തങ്ങളുടെ നേതാവ് വര്‍ഗീസ് ചാക്കോയും മറ്റും എയര്‍പോര്‍ട്ടില്‍ കുടുങ്ങിയെന്ന വിവരം പുറത്തറിയിച്ചത് ഒ.ഐ.സി.സി ആയിരുന്നു. എയര്‍ ഇന്ത്യയുടെ നിരുത്തരവാദ നിലപാടില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ബൈജു കല്ലുമല പ്രതിഷേധിക്കുകയും ചെയ്തു.
ഗള്‍ഫിലെ പൊടിക്കാറ്റിനെ എയര്‍ ഇന്ത്യ പഴിച്ചുകൊണ്ടിരിക്കെയാണ് വിമാനത്തിന്റെ തന്നെ ചിറകൊടിഞ്ഞും യാത്രക്കാര്‍ പെരുവഴിയിലായത്. 
ഗള്‍ഫില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം കൊണ്ടുപോകുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ നാട്ടില്‍ ഇപ്പോള്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനും വിജയത്തിനുമായി പ്രവാസി അടവുകളുമായി പോകുന്നവരെ കണ്ടെത്താന്‍ സംവിധാനങ്ങളൊന്നുമില്ല. പ്രവര്‍ത്തകരെ ഇലക്്ഷന്‍ പ്രവര്‍ത്തനത്തിന് അയക്കുന്നതിന് നിയമതടസ്സങ്ങളുള്ളതു കൊണ്ടല്ല പാര്‍ട്ടികള്‍ അതു രഹസ്യമാക്കിവെക്കുന്നത്. ആരെ അയച്ചു, എങ്ങനെ, ഏതു മാനദണ്ഡംവെച്ച് തെരഞ്ഞെടുത്തുവെന്ന ചോദ്യങ്ങളുന്നയിക്കാനായി കാത്തുനില്‍ക്കുന്ന മോഹഭംഗത്തിലകപ്പെട്ട പ്രവര്‍ത്തകരില്‍നിന്ന് രക്ഷപ്പെടുവാനാണ്.
നിങ്ങടെ പാര്‍ട്ടി ആരെയെങ്കിലും നാട്ടിലയക്കുന്നുണ്ടോ എന്നു ചോദിച്ചുനോക്കൂ. ഏയ് ഞങ്ങള്‍ക്കതിനൊന്നും വകയില്ലെന്നായിരിക്കും മറുപടി. മറ്റേ പാര്‍ട്ടി അയച്ചല്ലോ എന്നു ചോദിച്ചാലോ? അവര്‍ക്കെന്താ, ഭരിക്കുന്ന പാര്‍ട്ടിയല്ലേ എന്നായിരിക്കും മറുപടി.
ദേ, നാട്ടില്‍ പ്രചാരണത്തിനു പോകുന്ന ഒരു മല്‍ബു അധിക ലഗേജിനുള്ള ചാര്‍ജ് ഒഴിവാക്കാന്‍ എയര്‍പോര്‍ട്ടില്‍ പരക്കം പായുന്നു. സെല്‍ഫോണില്‍ പലരേയും ട്രൈ ചെയ്യുന്നു.
15 കിലോ അധികമുണ്ട്. പലരുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫ്.
ഇലക്്ഷന്‍ യാത്രയല്ലേ, എന്താ ഇത്രയധികം ലഗേജ്? വോട്ടര്‍മാര്‍ക്ക്് കൊടുക്കാനുള്ള സമ്മാനങ്ങളാണോ?
ഏയ് ഇത് അതൊന്നുമല്ല. മല്‍ബിക്കും കുട്ടികള്‍ക്കുമുള്ള കുറച്ചു സാധനങ്ങളാണ്. അവരൊക്കെ രണ്ട് മാസം മുമ്പ് നാട്ടില്‍ പോയതല്ലേ? അവിടത്തെ പാലൊന്നും കുട്ടികള്‍ക്കു പിടിക്കുന്നില്ല. പച്ചവെള്ളമെന്ന് പറഞ്ഞ് കുട്ടികള്‍ തുപ്പിക്കളയുന്നു. അതുകൊണ്ട് ഇവിടെനിന്ന് ഒന്നു രണ്ട് പെട്ടി ലോംഗ് ലൈഫ് സൗദി മില്‍ക്ക് വാങ്ങി. പിന്നെ കുറച്ച് ഇന്‍ഡോമിയും.
എന്നാലും ഇതൊക്കെ ലഗേജ് അടച്ചുകൊണ്ടുപോയാല്‍ മുതലാകുമോ?
നോക്കട്ടെ, ലഗേജ് ഒഴിവാക്കിക്കിട്ടാന്‍ ഒന്നുകൂടി ട്രൈ ചെയ്യാം. കൗണ്ടറില്‍ പരിചയമുള്ള ആരെയും കാണുന്നില്ല. എന്തായാലും കൊണ്ടുപോയേ പറ്റൂ.


November 28, 2010

മിസ്‌രിപ്പെട്ടിയുടെ രഹസ്യം




കാറും പത്രാസും ഒക്കെ ഉണ്ടായിട്ടെന്താ?
തേപ്പു പെട്ടി മിസ്‌രിയില്‍നിന്ന് കടം വാങ്ങണം.
പ്രവാസിയുടെ വോട്ടവകാശം കയ്യാലപ്പുറത്തുനിന്ന് താഴെ എത്തിയ വാര്‍ത്തവായിച്ചുകൊണ്ടിരിക്കേ മല്‍ബിയുടെ കമന്റ്.
ആരുടെ കാര്യമാ ഇത്?
അപ്പുറത്തെ മല്‍ബുവിന്റേതു തന്നെ. പിന്നെ ആരാ ഇങ്ങനൊക്കെ ചെയ്യുക. കാര്‍വാങ്ങിയ അവര്‍ക്കൊരു തേപ്പുപെട്ടി വാങ്ങിക്കൂടേ?
മിസ്‌രിത്തട്ടം പോലെ മിസ്‌രിപ്പെട്ടിക്കു വല്ല പ്രത്യേകതയും കാണും. നീയങ്ങുനാട്ടിലായിരുന്നപ്പോള്‍ മിസ്‌രിത്തട്ടത്തിനു വേണ്ടി എന്ന വട്ടം കറക്കിയത്ഓര്‍മയുണ്ടോ? മിസ്‌രിപ്പെട്ടി കൊണ്ടു തേച്ചാല്‍ കഞ്ഞി മുക്കിയതു പോലെഇരിക്കുമായിരിക്കും. അല്ലാതെ അവര്‍ക്കൊരു അയേണ്‍ ബോക്‌സ്ഇല്ലാതിരിക്കുമോ? വാങ്ങിയാലെന്ത്? വാങ്ങിയില്ലെങ്കിലെന്ത്? തനിക്കിത് വേറെപണിയൊന്നുമില്ലേ? രാവിലെ തന്നെ കണ്ടുപിടിച്ചിരിക്കുന്നു, അയല്‍വാസിയുടെകുറ്റം. അതും ഒരു മല്‍ബിയുടെ.
വേറെ വേല ഒന്നുമില്ലെങ്കില്‍ ഇതാ വായിച്ചു നോക്ക്.
നമ്മളും വോട്ടര്‍മാരായി. ഇനിയിപ്പോ നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നു വിട്ടുനിന്നാലും ഇനി പട്ടികയില്‍നിന്ന്പുറത്താവില്ല.
പട്ടികയില്‍ ഉണ്ടായിട്ടെന്താ? വോട്ട് ചെയ്യാനും ഭാഗ്യം വേണ്ടേ. അതൊക്കെമാന്യന്മാരു ചെയ്‌തോളും -മല്‍ബിയുടെ പ്രതികരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ അയമുവിന്റെഅവസ്ഥയായിരിക്കും നമുക്ക്.
വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ പ്രവാസിയായ കൂട്ടുകരാനായതിനാല്‍ ഒരു കൈസഹായിക്കാന്‍ അവധിക്കാലം വോട്ടെടുപ്പ് തീയതിയോട് അടുപ്പിച്ചുകൊണ്ടാണ്അയമു നാട്ടിലേക്ക് പറന്നത്. ചില വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മേത്തരംപെര്‍ഫ്യൂം കൊണ്ടുപോകുകയും ചെയ്തിരുന്നു. ചെക്കന്മാരുടെ വോട്ടുറപ്പിക്കാന്‍പച്ചനോട്ടിനേക്കാള്‍ നല്ലത് പെര്‍ഫ്യൂമാണെന്ന് നിര്‍ദേശിച്ചത് സ്ഥാനാര്‍ഥിതന്നെയായിരുന്നു. മുന്‍ പ്രവാസിയായതിനാല്‍ വോട്ടു പിടിത്തം സുഗന്ധപൂരിതംതന്നെയാകണം.
അവിടെയെത്തി നോക്കിയപ്പോള്‍, ഒരേ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍അയമുവിന് വോട്ടുണ്ട്. വീട്ടുപേരില്‍ ഇത്തിരി അക്ഷരത്തെറ്റുണ്ടെങ്കിലും.
അക്ഷരത്തെറ്റ്
മല്‍ബുവിന് ഒരു പ്രശ്‌നമാണോ? ഇവിടെ ഇഖാമയില്‍അയമുവിന്റെ വീട്ടുപേര് ചേര്‍ത്തിരിക്കുന്നത് ഉച്ചത്തില്‍ വായിച്ചാല്‍കുടുങ്ങിയതു തന്നെ. ഒന്നു രണ്ട് സ്ഥലത്ത് പേര് വിളിക്കാന്‍ ഇട വന്നപ്പോള്‍ശരിക്കും ചൂളിപ്പോയിട്ടുണ്ട് അയമു. അയമുവിന്റേതു മാത്രമല്ല, ഒട്ടുമിക്കമല്‍ബുകളും സ്വന്തം പേരുകള്‍ക്കും വീട്ടുപേരുകള്‍ക്കും വന്ന ദുര്‍ഗതിയോര്‍ത്ത്അസ്തിത്വ ദുഃഖം പേറുന്നവരാണ്.
അയമു രാവിലെ തന്നെ ഏറ്റവും മുന്തിയ പേര്‍ഫ്യൂമൊക്കെ പൂശി വോട്ട് ചെയ്യാന്‍ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് തൊട്ടു മുമ്പ് അത് ചെയ്തു പോയിരിക്കുന്നു. നിങ്ങള്‍ തന്നെയാണല്ലോ ഇവിടെ വന്ന് വോട്ട് ചെയ്തു പോയതെന്ന ചോദ്യംകൂടിയായപ്പോള്‍ ബോധം കെട്ട് വീഴാനൊരുങ്ങിയ അയമുവിനെ ഇനിയും രണ്ട്വാര്‍ഡുകള്‍ ഉണ്ടല്ലോ എന്നു പറഞ്ഞ് ആരൊക്കെയോആശ്വസിപ്പിക്കുകയായിരുന്നു. പക്ഷേ ആശ്വാസവും പ്രതീക്ഷയും രണ്ടുവാര്‍ഡുകളില്‍ എത്തുന്നതു വരെയോ ഉണ്ടായിരുന്നുള്ളൂ. രണ്ടിടത്തുംസമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ടിരിക്കുന്നു.
അയമുനേക്കാളും കെട്ട അവസ്ഥയല്ലേ ഇത്. തേപ്പുപെട്ടി കടം വാങ്ങുക
-മല്‍ബി വിഷയം വിടുന്നില്ല.
ചിലര്‍ അങ്ങനെയാണല്ലോ. ഉപദ്രവമേല്‍പിക്കാന്‍ ഒരു വിധേനയുംസാധ്യമാകുന്നില്ലെങ്കില്‍ നാവു കൊണ്ടെങ്കിലും അതു നിര്‍വഹിക്കും. ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇത്തിരി പബ്ലിസിറ്റി.
ടെലിഫോണ്‍ ചെലവു പോലുമില്ല. ഗൂഗിള്‍ ടോക്കില്ലാത്ത മല്‍ബികള്‍ഇല്ലാത്തതിനാല്‍ പബ്ലിസിറ്റിക്കൊട്ടും കുറവുണ്ടായില്ല.
മിസ്‌രിപ്പെട്ടി വാര്‍ത്തയാവാന്‍ അധികനേരം വേണ്ടിവന്നില്ല. സംഭവംകഥാനായികയായ മല്‍ബിയുടെ ചെവയിലുമെത്തി.
ഒടുവില്‍ മല്‍ബിക്ക് മിസ്‌രിപ്പെട്ടിയുടെ രഹസ്യം വെളിപ്പെടുത്തേണ്ടി വന്നു. സങ്കീര്‍ണതയൊന്നുമില്ലായിരുന്നു. തേപ്പുപെട്ടി വര്‍ഷങ്ങളായി മല്‍ബിയുടെകരസ്പര്‍ശമേറ്റു തേഞ്ഞതായിരുന്നു. ഒരിക്കല്‍ പോലും അതില്‍ മല്‍ബുവിന്റെകരം പതിഞ്ഞിട്ടില്ല.
മിസ്‌രി കുടുംബം ആഴ്ചയില്‍ രണ്ടു തവണ അതു കൊണ്ടുപോകും. പക്ഷേ, തേച്ചുകഴിഞ്ഞ ഉടന്‍ എത്തിക്കാമെന്ന വാഗ്ദാനം ഒരിക്കലും പാലിക്കാറില്ല. മല്‍ബിക്ക് ആവശ്യം വരുമ്പോള്‍ അവിടെ പോയി ഡോറിനു മുട്ടിവാങ്ങിക്കൊണ്ടു വരാതിരിക്കാന്‍ പറ്റില്ലല്ലോ? മല്‍ബു ഉണ്ടക്കണ്ണു കൊണ്ട്തുറിച്ചുനോക്കും മുമ്പ് പാന്റ്‌സും ഷര്‍ട്ടും തേച്ചു വെച്ചില്ലെങ്കില്‍ പിന്നെ പറയണ്ട.


November 7, 2010

റോള്‍സ് റോയ്‌സ് മഴു





കൊല്ല്്, കൊല്ല്്, എന്നെയങ്ങ് കൊല്ല്് എന്ന സ്ഥിതിയിലായിപ്പോയി മല്‍ബു.
വോട്ടിനുവേണ്ടി എസ്.എം.എസ്് അയച്ച് പുലിവാല് പിടിച്ച മല്‍ബുവല്ല. പത്തുപതിനഞ്ച് വര്‍ഷായിട്ടും ശമ്പള വര്‍ധനയില്ലെന്ന് പായ്യ്യാരം പറഞ്ഞ്കഴിച്ചുകൂട്ടുന്ന ഒരു സാദാ മല്‍ബു.
ദൈനംദിന ആവശ്യങ്ങളെ കുറിച്ചുള്ള ആവലാതികള്‍ക്കു പുറമെ, മോള്വലുതാകുവല്ലേ, പത്ത് പവന്‍ പോലും ഇതുവരെ ഒരുക്കൂട്ടാന്‍ ആയില്ലല്ലോഎന്നുള്ള മല്‍ബിയുടെ ടെലിഫോണ്‍ സങ്കടം കേട്ടുകേട്ടു തളര്‍ന്നിരിക്കുന്ന ഒരാള്‍.
ശരിയാണ്. വന്ന നാള്‍ മുതല്‍ മാസം ഒരു പവന്‍ വീതം വാങ്ങിവെച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരാകുമായിരുന്നു. അന്നൊക്കെ 200 റിയാലിനുലഭിച്ചിരുന്ന പവന്് ഇപ്പോള്‍ എന്താ വില. ആയിരത്തിനു മുകളില്‍. വിലയൊന്നുതാഴട്ടെ എന്നിട്ട് വേണം ഓരോ പവന്‍ വാങ്ങിവെക്കാനെന്നു ചിന്തിച്ചുതുടങ്ങിയിട്ട് വര്‍ഷം രണ്ടായി. വിലയുണ്ടോ താഴുന്നു? വാണം പോലെ കുതിച്ചുകയറുന്നു.
അങ്ങനെ ഗള്‍ഫിലുള്ള ഒരു എഴുപത്തഞ്ച് ശതമാനം മല്‍ബുകളെ പോലെസങ്കടക്കടലില്‍ കഴിയുന്നയാളാണ് നമ്മുടെ കഥാനായകന്‍. പ്രവാസിഭൂരിപക്ഷത്തിന്റെ ഒരു പ്രതിനിധിയെന്നു വേണമെങ്കില്‍ പറയാം.
തികഞ്ഞ ആശയക്കുഴപ്പത്തിലായിട്ട് ദിവസങ്ങളേ ആയുള്ളൂ. പിരിവുകാരെകൊണ്ട് രക്ഷയില്ലാതായിരിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പിരിവു തീര്‍ന്നില്ലേ എന്നു ചോദിക്കാന്‍ വരട്ടെ, രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മാത്രമല്ല യതീംഖാനകള്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക്സൗജന്യമായി ഡാന്‍സ് പഠിപ്പിക്കുന്നവര്‍ വരെയുണ്ട് വന്‍ തുക പ്രതീക്ഷിച്ചുകാത്തിരിക്കുന്നവരില്‍. നാട്ടില്‍ ഹൃദ്രോഗം ബാധിച്ച് ശസ്ത്രക്രിയ കാത്തുകഴിയുന്ന ഒരു മുന്‍ പ്രവാസിയുടെ ചികിത്സാ ചെലവ് മുഴുവന്‍ഏറ്റെടുക്കണമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയിരിക്കുന്ന അഭ്യര്‍ഥന.
അടുത്തയാഴ്ച പാര്‍ട്ടി നേതാവ് പ്രവാസികളെ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകംകാണാന്‍ വരുന്നുണ്ട് എന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. പൊതുപരിപാടികളൊന്നുമില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന കുറച്ചുപേരെകാണാന്‍വേണ്ടി മാത്രമാണ് നേതാവ് വരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതല്ലേ, പാര്‍ട്ടി വലിയ കടത്തിലാണ്. അതുകൊണ്ടു നമ്മള്‍പ്രവാസികള്‍ തന്നെ വേണം രക്ഷപ്പെടുത്താന്‍.
അതൊക്കെ വലിയ വലിയ ആളുകള്‍ കൊടുക്കില്ലേ എന്നു ചോദിച്ചത് പ്രവാസിനേതാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
പാര്‍ട്ടി ലേബലില്‍ നടന്നാല്‍ മതിയോ? കാര്യങ്ങളൊക്കെ അറിയേണ്ടേഎന്നായിരുന്നു മറുചോദ്യം. ചില പഞ്ചായത്തുകളൊക്കെ പിടിക്കാന്‍ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഒരിടത്ത് 50 വോട്ട് കിട്ടാന്‍ ഒരു ലക്ഷത്തിന്റെപുത്തനാ കൊടുത്തത്. നിങ്ങളെ പോലുള്ള ബിസിനസുകാരൊക്കെ അല്ലാതെആരാ പിന്നെ ഇതൊക്ക തരിക.
എനിക്കോ, ബിസിനസോ...? മല്‍ബു ഒന്ന് ഞെട്ടാതിരുന്നില്ല.
അതെ, നിങ്ങളുടെ ബിസിനസ് തന്നെ. നിങ്ങളുടെ പുരോഗതിയില്‍ ഏറെസന്തോഷിക്കുന്നവരാണ് ഞങ്ങളെല്ലാവരും.
ഞാന്‍ ബിസിനസുകാരനൊന്നുമല്ല ഭായീ. ഇവിടെ ഇങ്ങനെയങ്ങുകഴിഞ്ഞുപോകുന്ന ഒരു സാദാ തൊഴിലാളി. തുക്കടാ ഓഫീസിലെ സെക്രട്ടറി.
അതൊക്കെ നിങ്ങള്‍ വിനയം കൂടിയതുകൊണ്ടു പറയുന്നതല്ലേ എന്നുപറഞ്ഞുകൊണ്ടാണ് നേതാവ് ഫോണ്‍ വെച്ചത്. ഇവിടെ തൊഴില്‍ ചെയ്തുകൊണ്ടുതന്നെ അല്ലേ ഇക്കണ്ടയാളുകളൊക്കെ നാട്ടില്‍ ബിസിനസ് സാമ്രാജ്യംപടുത്തുയര്‍ത്തിയത്. ഗള്‍ഫില്‍ ഹൗസ് ഡ്രൈവറായിരുന്നയാളാ ഇപ്പോള്‍ നാട്ടില്‍റോള്‍സ് റോയ്‌സില്‍ വിലസുന്നത്.
എവിടെയോ എന്തോ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
താന്‍ വലിയ ബിസിനസുകാരനായിരിക്കുന്നു. അതിനായി അറിഞ്ഞോണ്ട് ഒന്നുംചെയ്തിട്ടില്ല- മല്‍ബു ഓര്‍ത്തുനോക്കി.
മരണത്തെ ഓര്‍ത്തു ജീവിക്കണം എന്ന ഒരു -മെയില്‍ 100 പേര്‍ക്കയച്ചാല്‍ വലിയഅനുഗ്രഹം ഉണ്ടാകും. അടിവെച്ചടിവെച്ചായിരിക്കും നേട്ടമെന്നുമുള്ള കല്‍പനഅനുസരിച്ചിരുന്നു. അതു ഫലിച്ചു തുടങ്ങിയോ പടച്ചോനെ.
പക്ഷേ, അതു യുക്തിക്ക് നിരക്കുന്നതല്ല. അടിവെച്ചടിവെച്ചുപുരോഗതിയുണ്ടാകാന്‍ എന്തെങ്കിലും ബിസിനസ് തുടങ്ങിയിട്ടുവേണ്ടേ. ബിസിനസ് പ്രമുഖന്‍ എന്ന നിലയിലാണ് എല്ലാ പിരിവുകാരും സമീപിക്കുന്നത്. ഇനി തന്റെ പേരില്‍ ആരെങ്കിലും ബിനാമി ബിസിനസുകള്‍ വല്ലതുംആരംഭിച്ചിട്ടുണ്ടാകുമോ? പറയാന്‍ കഴിയില്ല. അതിലപ്പുറവും നടക്കുന്നകാലമാണ്. കോടികളുടെ സ്വിസ് നിക്ഷേപമുള്ള ഒരാളെ പൂനെയില്‍വെച്ച്പിടികൂടിയ സംഭവമാണ് മല്‍ബുവിന് ഓര്‍മ വന്നത്.
അധികം പരുങ്ങേണ്ടിവന്നില്ല. വിവര സാങ്കേതിക വിദ്യക്ക് നന്ദി. പര്യവസാനമായി -മെയില്‍ എത്തി.
17 ലക്ഷം റിയാലിനു വാങ്ങിയ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഇന്‍ഷുറന്‍സ്തുക അന്വേഷിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് ഏജന്റിനെഴുതിയ -മെയിലിനുള്ളമറുപടി.
ഇവനായിരുന്നു കോടാലി.
മല്‍ബു ബിസിനസ് പ്രമുഖന്‍ റോള്‍സ് റോയ്‌സ് വാങ്ങിയെന്ന് തെറ്റിദ്ധരിച്ചഇന്‍ഷുറന്‍സ് എജന്റ് അതു രഹസ്യമാക്കി വെച്ചില്ല. -മെയിലിലൂടെപറപറത്തി. ഒരു മല്‍ബുവിന്റെ വളര്‍ച്ചയില്‍ ആരാ സന്തോഷിക്കാതിരിക്കാ.
മല്‍ബൂനെ പറഞ്ഞാല്‍ മതിയല്ലോ. ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയാണ്കാര്‍ വാങ്ങിയതെന്ന് മാത്രം -മെയിലില്‍ ചേര്‍ത്തിരുന്നില്ല. റോള്‍സ് റോയ്‌സ്കോടാലി വന്നു കാലില്‍ വീണാല്‍ പോലും അറിയാത്ത ഒരു മറവി.





Related Posts Plugin for WordPress, Blogger...